ഗസയിൽ അതിശക്തമായ സൈനിക നീക്കം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ. ഗസയെ പരിപൂർണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ വൻ സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം കര, വ്യോമ മാർഗങ്ങളിൽ വ്യാപകമായ ആക്രമണങ്ങളും ഇസ്രായേൽ അഴിച്ചുവിടുകയാണ്.
നോമ്പുകാലത്തെ കടുത്ത ആക്രമണങ്ങളിൽ പൊറുതിമുട്ടിയിരിക്കുകയാണ് പലസ്തീൻ ജനത. അതേസമയം ഹമാസിന്റെ പ്രത്യാക്രമണങ്ങളുടെ തോത് കുറഞ്ഞുവരുന്നത് ഇസ്രായേലിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗസ നരകമാക്കൽ സ്വപ്നങ്ങൾക്ക് വേഗത കൂടുന്നുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.